Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mar George Mathathikandathil

Idukki

സമർപ്പിതർ സമൂഹത്തിൽ സമാധാന പാലകർ: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ

വാഴക്കുളം: സമർപ്പിതർ സമൂഹത്തിൽ സമാധാനപാലകരെന്നു കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. സമർപ്പിത സമൂഹങ്ങളുടെ കൂട്ടായ്മയായ സിആർഐ കോതമംഗലം യൂണിറ്റിന്‍റെ നേതൃത്വത്തിൽ മൂവാറ്റുപുഴ വാഴക്കുളം കാർമൽ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ മഹാസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ദൈവപുത്രനായ യേശുക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി ജീവിതം ദൈവത്തിനും ദൈവജനത്തിനും വേണ്ടി സമർപ്പിച്ചിട്ടുള്ള എല്ലാ കത്തോലിക്ക സന്യാസ, പൗരോഹിത്യ ജീവിതങ്ങളും ഈ ലോകത്തിൽ ക്രിസ്തുവിന്‍റെ സമാധാനം സ്ഥാപിക്കുന്നവരാണ്. കത്തോലിക്കാസഭ സമാധാനവർഷം ആചരിക്കുന്ന 2026 ൽ ലോകം മുഴുവനും സമാധാനവും സ്നേഹവും പ്രകാശിപ്പിക്കാൻ സമർപ്പിതർക്കു സവിശേഷ നിയോഗമുണ്ടെന്നും മാർ മഠത്തിക്കണ്ടത്തിൽ ഓർമിപ്പിച്ചു.

സിഎംഐ കാർമൽ പ്രൊവിൻഷ്യൽ ഫാ. മാത്യു മഞ്ഞക്കുന്നേൽ അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ബിഷപ് യുഹാനോൻ മാർ തെയോഡോഷ്യസ് അനുഗ്രഹപ്രഭാഷണം നടത്തി. എത്രയധികം പ്രയാസങ്ങളും പ്രതിസന്ധികളുമുണ്ടെങ്കിലും ക്രിസ്തുവിൽ അടിയുറച്ചു വിശ്വസിക്കുന്ന എല്ലാ സമർപ്പിതരും ഈ ലോകത്തിൽ ക്രിസ്തുവിന്‍റെ സുഗന്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

കോതമംഗലം രൂപത വികാരി ജനറാൾ ഫാ. വിൻസെന്‍റ് നെടുങ്ങാട്ട്, എംഎസ്ജെ മദർ ജനറൽ സിസ്റ്റർ മെറീന, എഫ്സിസി പ്രൊവിൻഷ്യൽ സിസ്റ്റർ മെർലിൻ, മൂവാറ്റുപുഴ നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്‍റണി എന്നിവർ പ്രസംഗിച്ചു.

ഒസിഡി മലബാർ പ്രൊവിൻസ് വികാർ പ്രൊവിൻഷ്യൽ റവ. ഡോ. ജയിംസ് നിരവത്ത് ക്ലാസ് നയിച്ചു. വിവിധ സന്യാസ സമൂഹങ്ങളുടെ പ്രൊവിൻഷ്യൽമാരായ സിസ്റ്റർ മരീന, സിസ്റ്റർ മെർലി, സിസ്റ്റർ ലിസി മാത്യു, സിസ്റ്റർ കൊച്ചുറാണി, സിസ്റ്റർ അഭയ, സിസ്റ്റർ ലിസി, സിസ്റ്റർ ആഷ ജോൺ, സിസ്റ്റർ ടോമിന, സിസ്റ്റർ ടാൻസി എന്നിവർ പങ്കെടുത്തു.

ജൈവ കാർഷിക ഉത്പന്ന സംരംഭമായ സ്പീഷിയ ഡയറക്ടർ സിസ്റ്റർ ഡോ. ചൈതന്യ വിഷരഹിത ഭക്ഷ്യോത്പാദനത്തെക്കുറിച്ച് സംസാരിച്ചു. വിശുദ്ധ ഫ്രാൻസിസ് അസീസിയെക്കുറിച്ച് വീഡിയോ അവതരണം, തൊടുപുഴ ഉപാസന ഡയറക്ടർ ഫാ.പ്രിൻസും സിആർഐ ഗായകസംഘവും നേതൃത്വം നൽകിയ സംഗീത പരിപാടി, സിസ്റ്റർ അയോണയുടെ ഏകാഭിനയം എന്നിവയുണ്ടായിരുന്നു.

അറുനൂറിലേറെ സമർപ്പിതർ പങ്കെടുത്ത പരിപാടികൾക്ക് സിആർഐ പ്രസിഡന്‍റ് ഫാ. റോയി കണ്ണൻചിറ, സെക്രട്ടറി സിസ്റ്റർ ഗ്ലോറി, ട്രഷറർ സിസ്റ്റർ ക്യൂൻസി, കാർമൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോൺസൺ വെട്ടിക്കുഴി, ഫാ. ബിജു വെട്ടുകല്ലേൽ, ഫാ. വർഗീസ് വാഴയിൽ എന്നിവർ നേതൃത്വം നൽകി.

Latest News

Up